കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സിഐയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും പിണറായി ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പോലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
ആഭ്യന്തരവകുപ്പില്‍ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ നീതി തേടിയെടുത്തുന്ന സ്ത്രീകളെ ഇത്തരത്തിൽ മർദിക്കുന്ന സ്വഭാവം പ്രാകൃത സമൂഹങ്ങളിൽ പോലും കാണാനാകില്ല.
എന്തും ചെയ്യാമെന്ന അഹന്തയാണ് പിണറായി ഭരണത്തിൽ പോലീസിനുള്ളത്. സിപിഎം നേതാക്കൾക്കാണ് സ്റ്റേഷനുകളിലെ നിയമനാധികാരം. പോലീസിൽ ക്രിമിനലുകളെ കുത്തിനിറക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.